Saturday, March 6, 2010

കൊട്ടിപ്പാടിസ്സേവയിലെ മുന്‍തലമുറ

തെക്കന്‍ കേരളം

മദ്ധ്യകേരളം :
മദ്ധ്യകേരളത്തിലെ കൊട്ടിപ്പാടിസ്സേവക്കാരില്‍ ബഹുഭൂരിപക്ഷവും കൊട്ടിപ്പാടിസ്സേവക്കാര്‍ മാത്രമായിരുന്നില്ല. പ്രശസ്തരായ തായമ്പക-മേള കലാകാരന്മായിരുന്നു
അവരെല്ലാം. കൊട്ടിപ്പാടിസ്സേവയെ അര്‍പ്പണ മനോഭാവത്തോടെ കണ്ടിരുന്നവരാണ് അവര്‍.

വടക്കന്‍ കേരളം

കൊട്ടിപ്പാടിസ്സേവയിലെ ശൈലീ ഭേദങ്ങള്‍










തെക്കു തിരുവനന്തപുരം മുതല്‍ വടക്ക് കാസര്‍കോഡുവരെയുള്ള വിവിധ ക്ഷേത്രങ്ങളിലെ ആലാപനവുമായിബന്ധപ്പെട്ട് നിരവധി ശൈലീഭേദങ്ങള്‍ കൊട്ടിപ്പാടിസ്സേവയില്‍ നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ ചിട്ടകളും, സമ്പ്രദായങ്ങളുമെല്ലാം ഇതിനെ ബാധിക്കുന്നു.
എറണാകുളം ജില്ല മുതല്‍ തെക്കോട്ട് നിലനില്‍ക്കുന്നത് രാമമംഗലം ബാണിയാണെന്നു പറയാം. വൈക്കംകലാപീഠത്തില്‍ സോപാനസംഗീതം ചിട്ടയായി അഭ്യസിപ്പിയ്ക്കുന്നതു കൊണ്ട് അവിടങ്ങളിലെ ശൈലിയ്ക്ക് ഒരുഏകീകൃത രൂപമുണ്ടെന്നു കാണാം. എന്നാല്‍ തന്നെ അമ്പലപ്പുഴയിലെത്തുമ്പോഴേയ്ക്കും സമ്പ്രദായഭേദം അനുഭവപ്പെടും. തിരുവനന്തപുരത്തുള്ള ആലാപനശൈലിയ്ക്കും ഈഷല്‍ഭേദമുണ്ട്. സമയബന്ധിതമായി ഇടയ്ക്കയില്‍ കൂറു കൊട്ടുന്നതിലുംത്യാണി പാടുന്നതിലും ഇവിടെയുള്ളവര്‍ക്ക് നിഷ്കര്‍ഷ കൂടും.











തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനു മാത്രം അവകാശപ്പെടാവുന്ന ഒരു ശൈലി നിലനില്‍ക്കുന്നു. മോഹിനിയാട്ടസംഗീതത്തോട് വളരെ അടുത്തു നില്‍ക്കുന്ന ശൈലി രണ്ടു തലമുറ മുമ്പേ ഉടലെടുത്തതാണ്. ഗുരുവായൂര്‍ ക്ഷേത്ര ഗായകരിലൂടെ പകര്‍ന്നു വരുന്ന സമ്പ്രദായം, അവര്‍ അഭ്യസിപ്പിയ്ക്കുന്ന ശിഷ്യരിലുംനിലനില്‍ക്കുന്നു. ലാസ്യവും ശോകവും കലര്‍ന്ന ആലാപന വഴക്കമാണ് ഇതിന്റെ പ്രത്യേകത. അഷ്ടപദിയ്ക്ക്ഗുരുവായൂരില്‍ നല്കുന്ന പ്രാമുഖ്യം മറ്റെവിടേയും കാണുന്നില്ല.











പാലക്കാട് ജില്ലയില്‍ത്തന്നെ രണ്ട് ശൈലികളുണ്ട്. പഴയ വള്ളുവനാടന്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍മലമക്കാവ് (തൃത്താല ) ശൈലിയും അല്ലാത്തിടങ്ങളില്‍ മറ്റൊന്നും. പല്ലാവൂര്‍, പല്ലശ്ശന തുടങ്ങിയ പ്രദേശങ്ങളിലാണ്രണ്ടാമത് സൂചിപ്പിച്ച ശൈലിയ്ക്ക് പ്രചാരം കൈവന്നത്. ഇവിടുത്തെ സമ്പ്രദായത്തില്‍ ഇടയ്ക്കയിലെ കൊട്ടി വയ്ക്കലിന്മറ്റിടങ്ങളില്‍ നിന്ന് വ്യ ത്യാസം കാണാം. ​എന്നാല്‍ സാഹിത്യ-സംഗീത ഭംഗികള്‍ കൊണ്ട് അനുപമങ്ങളായനിരവധി കീര്‍ത്തനങ്ങളുടെ ഒരു കലവറ തന്നെയാണ് ഇവിടം.
മലപ്പുറം ജില്ലയില്‍ മേല്‍സൂചിപ്പിച്ച മലമക്കാവ് ശൈലിയ്ക്കാണ് പ്രചാരം.











കോഴിക്കോടു മുതല്‍ക്കുള്ള ജില്ലകളില്‍ ഒരു വടക്കന്‍ മലബാര്‍ ശൈലി നിലനില്‍ക്കുന്നു. സംഗീതത്തിന് ഏറെപ്രാധാന്യം നല്‍കുന്ന ഇവിടെ കര്‍ണ്ണാടകസംഗീത കീര്‍ത്തനങ്ങള്‍ കൊട്ടിപ്പാടിസ്സേവയില്‍ ഉള്‍പ്പെടുത്തികാണാറുണ്ട്. ഓട്ടന്‍തുള്ളലിന് ഏറെ പ്രാധാന്യമുള്ള ഇവിടങ്ങളില്‍ തുള്ളലിന് പക്കമായി ശോഭിച്ചതു കൊണ്ടാണോഎന്തോ ഇടയ്ക്ക മേളാത്മകമായി വായിക്കുന്നതു കാണാം. പ്രദേശങ്ങളില്‍ പാടുന്ന മിക്ക കീര്‍ത്തനങ്ങളിലും മേളാത്മകത നമുക്ക് ഹൃദ്യമായി അനുഭവപ്പെടുകയും ചെയ്യും.

Friday, March 5, 2010

കൊട്ടിപ്പാടിസ്സേവയിലെ രാഗങ്ങളും താളങ്ങളും











കേരളീയ
രാഗങ്ങളായ പാടി, പുറനീര, ദേശാക്ഷി, ഇന്ദിശ,നളത്ത,ശ്രീകണ്ഠി,അന്ധാളി (പ്രദോഷരാഗം) തുടങ്ങിയ രാഗങ്ങള്‍ക്കൊപ്പം കര്‍ണ്ണാടകസംഗീത രാഗങ്ങളും ഉപയോഗിക്കുന്നു. രാഗങ്ങളില്‍ അന്യ സ്വ രങ്ങള്‍ വരാതെ ആലപിയ്ക്കുക എന്നല്ലാതെ ഭൃഗകള്‍, നിരവല്‍‍, സ്വ രംപാടല്‍ എന്നിവയൊന്നും കൊട്ടിപ്പാടിസ്സേവയില്‍ അനുവദിച്ചിട്ടുള്ളതല്ല. എന്നാല്‍ ഗമക പ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗിയ്ക്കാറുണ്ട്. കൊട്ടിപ്പാടിസ്സേവയുടെ തുടക്കത്തിലെ രാഗം പാടലില്‍ 'അ' കാരം മാത്രമേ പാടാവൂ. 'അ' കാരത്തിലെ ആദ്യത്തെ സഞ്ചാരത്തില്‍ തന്നെ രാഗഭാവം വരുത്താന്‍ കഴിയണം. വള്ളുവനാടന്‍ ഭാഗങ്ങളിലെ സമ്പ്രദായത്തില്‍ ശങ്കരാഭരണരാഗം വേണം ആദ്യം ആലപിയ്ക്കാന്‍.
കൊട്ടിപ്പാടിസ്സേവയിലെ താളങ്ങള്‍ എല്ലാം തന്നെ കേരളീയ മേളപദ്ധതിയില്‍ ഉപയോഗിയ്ക്കുന്നവയാണ്. ചെമ്പട, തൃപുട, ചമ്പ, പഞ്ചാരി എന്നീ താളങ്ങളെല്ലാം പ്രയോഗത്തില്‍ വരുന്നുണ്ടെങ്കിലും ചെമ്പട, തൃപുട എന്നിവയ്ക്കാണ് മേല്‍ക്കൈ. ചെമ്പട എന്നാല്‍ ക
ര്‍ണ്ണാടക സംഗീതത്തിലെ ആദി താളം തന്നെ. തൃപുട എന്നാല്‍ മിശ്രചാപ്പും. ചേങ്ങിലയാണ് താളം പിടിയ്ക്കാന്‍ ഉപയോഗിയ്ക്കുക. അടി - വീശ് സമ്പ്രദായത്തിനു പകരം അമര്‍ത്തിയും (ഒച്ച കൂട്ടി), പതുക്കെയും ആണ് താളം പിടിയ്ക്കുക. കൈ മലര്‍ത്തിപ്പിടിച്ച് ചേങ്ങിലയിലെ തൂക്ക് തള്ളവിരലില്‍ കൊളുത്തി, മുഴങ്കൈയില്‍ ചേങ്ങില പതിപ്പിച്ച് കിടത്തിയാണ് സാധാരണയായി താളം പിടിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ചേങ്ങില വിരലില്‍ തൂക്കിയിട്ട് 'ണാം ണാം' നാദത്തോടെയും പ്രയോഗിയ്ക്കുന്നു.










കൊട്ടിപ്പാടിസ്സേവയിലെ ഇടയ്ക്കപ്രയോഗത്തിനും സവിശേഷതയുണ്ട്. പാട്ടിനനുസരിച്ച് ശ്രുതിചേര്‍ത്ത് വായിയ്ക്കുകയാണ് വേണ്ടത്. അമിതമായ കസര്‍ത്തുകള്‍ക്ക് അവിടെ സാധുതയില്ല. കീര്‍ത്തനത്തിന്റെ ചരണങ്ങള്‍ക്കിടയ്ക്ക് ചെറിയ രീതിയിലുള്ള പ്രയോഗങ്ങളാകാം. സ്വ രസഞ്ചാരമറിഞ്ഞ് ഇടയ്ക്ക പ്രയോഗിയ്ക്കുമ്പോഴേ കൊട്ടിപ്പാടിസ്സേവയ്ക്ക് ഭാവം കൈവരൂ.

എന്താണ് കൊട്ടിപ്പാടിസ്സേവ?


സോപാനസംഗീതം, അഷ്ടപദി തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന സംഗീതശാഖയുടെ യഥാര്‍ത്ഥ നാമമാണ് കൊട്ടിപ്പാടിസ്സേവ. പേരു സൂചിപ്പിയ്ക്കുന്ന പോലെത്തന്നെ ഈശ്വ‍ര ചൈതന്യ‍ത്തെ കൊട്ടി- പാടി സ്തുതിയ്ക്കലാണ് ‍ഇതിലൂടെ നിര്‍വ്വ‍ഹിയ്ക്കുന്നത്. ഒരാള്‍ തന്നെ കൊട്ടുകയും - പാടുകയും ചെയ്യ‍ുന്നു എന്ന കലാ സവിശേഷതയും ഇതിനു മാത്രം അവകാശപ്പെട്ടതാണ്.
പൂജാസന്ദര്‍ഭങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും ഇത് അവതരിപ്പിയ്ക്കുന്നു. ഭക്തിരസമാണ് ഇതിന്റെ കാതല്‍. അമിതമായ സംഗീതപ്രയോഗങ്ങള്‍ക്ക് ഇതില്‍ സാധുതയില്ല. രാഗഭാവം വരത്തക്ക വിധം പാടുകയാണ് ചെയ്യുന്നത്. സമയമനുസരിച്ചാണ് രാഗപ്രയോഗം. അതായത്, ഒരേ കീര്‍ത്തനം തന്നെ, പ്രയോഗിയ്ക്കുന്ന സമയത്തിനനുസരിച്ച് വിവിധ രാഗങ്ങളില്‍ ആലപിയ്ക്കാറുണ്ട്.

അവതരണ രീതി

ഇടയ്ക്കയാണ് കൊട്ടിപ്പാടിസ്സേവയുടെ അനുസാരി വാദ്യം സപ്തസ്വ ര‍ങ്ങള്‍ ആവിഷ്കാരിയ്ക്കാവുന്ന ചര്‍മ്മവാദ്യ മാണ് ഇടയ്ക്ക. ഇടയ്ക്കയുടെ ആധാരശ്രുതിയില്‍ രാഗം ആലപിച്ച് ത്യാണി പാടുന്നു. തുടര്‍ന്ന് ഇടയ്ക്കയില്‍ കൂറു കൊട്ടിവെച്ച ശേഷം കീര്‍ത്തനം ആലപിയ്ക്കുന്നു. ശ്രീകോവിലിനുള്ളിലെ മൂര്‍ത്തിയ്ക്കനുസരിച്ചുള്ള കീര്‍ത്തനങ്ങളാണ് പ്രധാനമായും ആലപിയ്ക്കുക. ജയദേവകവിയുടെ ഗീതഗോവിന്ദം - അഷ്ടപദി മൂര്‍ത്തിഭേദമില്ലാതെ ആലപിയ്ക്കാവുന്നതാണ്. ഇടയ്ക്ക കൊട്ടുന്നയാള്‍ തന്നെ പാടുകയും, ഒരാള്‍ ഇടയ്ക്ക കൊട്ടി മറ്റൊരാള്‍ ചേങ്ങിലയില് താളം പിടിച്ച് പാടുകയും ചെയ്യുന്നതായി രണ്ട് രീതികളുണ്ട്. സാഹച‍ര്യങ്ങള്‍ക്കനുസരിച്ച് രണ്ട് രീതിയും അനുവര്‍ത്തിച്ചു വരാറുണ്ട്.
ഇടയ്ക്കയുടെ ശ്രുതി ആധാരമാക്കി പാടണം എന്നതുകൊണ്ടു തന്നെ ഗായകനെ സംബന്ധിച്ചിടത്തോളം സംഗീതബോധം നല്ലപോലെ ആവശ്യ മാണ്. ആലാപനത്തില്‍ എത്രത്തോളം ഭക്തികലര്‍ന്നിട്ടുണ്ടോ അത്രയും ഹൃദ്യ മാകും അതിന്റെ ശ്രവണം.

പ്രസക്തി

ഭക്തനെ സംബന്ധിച്ചിടത്തോളം ഈ‍ശ്വ രനിലേയ്ക്ക് അയാളെ അടുപ്പിയ്ക്കുന്ന ഒരു കണ്ണിയാണ് കൊട്ടിപ്പാടിസ്സേവക്കാരന്‍. പൂജ ചെയ്യുന്ന ആള്‍ക്കു ശേഷം ഈ‍ശ്വ രന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന വ്യ ക്തിയും അദ്ദേഹമാണ്. ക്ഷേത്രസോപാനത്തിലാണ് , (ശ്രീകോവിലിലേയ്ക്കു പ്രവേശിയ്ക്കാനുള്ള പടികള്‍ക്കു സമീപം) കൊട്ടിപ്പാടിസ്സേവക്കാരന്റെ സ്ഥാനം. ഭക്തരുടെ മനസ്സിലെ സ്തുതികളേയും, പ്രാര്‍ത്ഥനകളേയും, സങ്കടങ്ങളേയും ഈ‍ശ്വ രനോട് സംഗീത രൂപത്തില്‍ ഉച്ചത്തില്‍ അറിയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കൊട്ടിപ്പാടിസ്സേവക്കാരന്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും വേണ്ടി ഈശ്വ രനെ സ്തുതിയ്ക്കുകയും, ചെയത തെറ്റുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന പ്രതിനിധിയുടെ സ്ഥാനമാണ് അദ്ദേഹത്തിന്.